Thursday, April 8, 2010

പളുങ്കുകള്‍ക്ക്...

പറയുവാനുണ്ട് എനിക്കൊരു കാവ്യകഥ
വെറുതെയിന്നത് പാടേണം നാലാളറിയാന്‍
തൂലിക തപ്പിപിടിചൊന്നു കുത്തി വരച്ചു
മനസ്സില്‍ തോന്നുന്ന കുറെ ചിന്തകളെ...


പ്രിയ സഖിക്കെഴുതും പ്രേമകാവ്യമല്ലിത്
ഓമല്‍ പൈതലിനൊരു താരട്ടുപാട്ടുമല്ല
വഴിയില്‍ കണ്ടുമറന്ന രണ്ടു കുരുന്നുകള്‍ക്ക്
സമര്‍പ്പിക്കാന്‍ ഹൃദയത്തില്‍ കുറിച്ച ഗീതയാണിത്


കിഴക്കൊന്നു മാര്‍ത്താണ്ഡന്‍ ഉദിച്ചുയരുന്നു
വീഥിയില്‍ എന്‍ പളുങ്കുകള്‍: പാഞ്ഞിടുന്നു
കൈയിലുണ്ട് മലരുകളും നല്ല മാലകളും
ചുമലിലോ, കുറെ പുസ്തകം പേറുന്ന ഒരു സഞ്ചിയും


കൈയിലുള്ള മലരുകള്‍ അവര്‍ക്കു
നാളിതുവരെ അന്നം നല്‍കിയ പൂര്‍ണേശ്ശരികള്‍
എങ്കിലാ പുസ്തക സഞ്ചിയോ...?
അതു നാളെയ്ക്കു അവര്‍ കരുതുന്ന രക്ഷാധനം



പങ്കുവൈക്കാന്‍ അരുമില്ല ഇവര്‍ ക്ക്
ഈ ജീവിത സുഖ ദുഖമെന്നും എപ്പോഴും
പങ്കെടുക്കുവാനാവില്ലിവര്‍ക്ക് ഒന്നിലും
"അനാഥര്‍" എന്ന മുദ്ര പണ്ടാരോ കുത്തി നല്കിയതിനാല്‍



ഒരു പരാതിയുമില്ല പരിഭവവുമില്ല..,
എന്നേക്കുമാരോടും എങ്കിലും ഒരു ചോദ്യമുണ്ടവര്‍ക്കു
ഈ മലരുകള്‍ വിറ്റുതീരുന്നതെപ്പോള്‍ ?
വിദ്യക്കുവേണ്ടി തിരുമുറ്റം പൂകുന്നതെപ്പോള്‍ ?

No comments: