മേഘം പൊഴിയും
മനസ്സില്‍ മായാതൊരുഗാനം
കുയില്‍ പാടും നേരം
അതിലുമേതോ താളം.
പുണരും കാറ്റില്‍
ഇന്നേതോ മൌനവികാരം
നീലാകാശം വിടരും
ഇവിടമൊരു മഴഭാവം.
ഉണരൂ, നീയെന്‍ കിളിയേ,
നീണ്ട കിനാവുകള്‍ തെളിയും
നിന്‍ മിഴികളില്‍ നിറയും,
ഇനി വര്‍ണ്ണ വിചാരം.
അറിയാനൊഴുകും,
ആടിവരും കാവില്‍ സുമലതയും
വഴിനീളേ കൂടെവരാന്‍
നിഴലായ് പൂങ്കുരുവി!
പൊന്‍പുലരി തന്‍ ശ്രീമുഖം
ഈ കൃതിയുടെ നിജഭാവം
സരസം പാടാന്‍ ഉണരൂ,
കിളിയേ നീ, തുയിലുണരൂ...