Monday, October 11, 2010

ബന്ധം

അനുവാദമറിയാതെ പോയ്‌
ആത്മനൊമ്പരമായി...
അസാധ്യമെങ്കിലുമൊടുവില്‍
അവതരണ മുഹൂര്‍ത്തമായി!

മറിച്ചൊന്നും പറയാതെ
മടിയൊന്നും കൂടാതെ,
മനകയറി നിന്നവള്‍
മാനമൊന്നു കാത്തിടാന്‍...

മുറ്റത്തെ മുല്ലയെന്നതാല്‍
മണമെങ്ങുമെത്തുകില്ല,
മഴയില്‍ കുതിര്‍ന്നതാല്‍
മിഴിനീര്‍ക്കണം അറിഞ്ഞതില്ല...

മുഷിപ്പൊന്നു വരുത്തിടാന്‍
വഴിയേതുമില്ലിവള്‍ക്ക്,
മാറ്റങ്ങള്‍... വഴിത്താരകള്‍
കണ്ടു മനം മടുത്തുപോയ്‌!

പാടെ മറന്നുപോയ്‌ പണ്ടു
പറഞ്ഞ സ്വയവാദങ്ങള്‍,
ഓര്‍ത്തു വീണ്ടുമെടുത്താലോ
നഷ്ട സ്വപ്‌നങ്ങള്‍ മാത്രമേ...

മനമറിയാതെ അന്നിവളെ
പറിച്ചങ്ങു നട്ടതാല്‍
പലദിനം പണിപ്പെട്ടു,
പരിണിത ഫലമൊന്നുമില്ല!

ബന്ധിച്ചു വരുത്തിക്കൂട്ടിയ
നിലപാടുകളോരോന്നും,
ബന്ധമുടച്ചു വിടചൊല്ലി
മറ്റൊന്നും മൊഴിയാതെ പോയ്‌...

വീണുടഞ്ഞു പോയൊരു
വീണതന്‍ കുടംപോലെ,
നികത്തിടാതെ പോകുന്നു
ഇന്നുമിതെങ്ങോ നീറി നീറി...!

3 comments:

ജയിംസ് സണ്ണി പാറ്റൂർ said...

സ്വയം വരുത്തി വെയ്ക്കാത്ത ദുരന്തത്തിന്റെ
ജീവിത യാഥാര്‍ത്ഥ്യം

ജയരാജ്‌മുരുക്കുംപുഴ said...

arthavathaya varikal........ valare assalayittundu.... aashamsakal.........

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം നല്ല കവിതകളാണല്ലോ...!